2009, ജൂൺ 17, ബുധനാഴ്‌ച

ബൈലക്സ്: പുതിയൊരു ചാറ്റിംഗ് സംസ്കാരം



'സമയം കൊല്ലുന്ന കൊച്ചുവര്‍ത്തമാനങ്ങള്‍' എന്നതാണ് നെറ്റിലെ ചാറ്റിംഗിന്റെ വിവക്ഷ എന്നു കരുതുന്നവരാണ് നമ്മിലധികവും. എന്നാൽ, ഇതിൽനിന്നു വ്യത്യസ്തമായി കൂട്ടായ ചർച്ചകളുടെയും ആശയങ്ങൾ പങ്കുവെക്കുന്നതിന്റെയും പുതിയ ചാറ്റിംഗ് സംസ്കാരമാണ് ബൈലക്സ് മെസഞ്ചർ മുന്നോട്ടു വെക്കുന്നത്. വ്യക്തിഗത ചാറ്റിംഗ് എന്നതിലുപരി കൂട്ടായ്മക്കുള്ള ഒരിടമായിട്ടാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ബൈല ക്സില്‍ നിർമിച്ച ചാറ്റ് റൂമുകളില്‍ വ്യത്യസ്തങ്ങളായ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഒരോരുത്തരുടെയും അഭിരുചിക്കനുസരിച്ച് റൂമുകള്‍ തെരഞ്ഞെടുക്കാനാവും. രാഷ്ട്രീയ സംവാദങ്ങൾ, ക്വിസ് മൽസ‌രങ്ങൾ, ഫലിതം, കരോക്കെ ഗാനങ്ങൾ തുടങ്ങി മതപഠന ക്ലാസുകൾ വരെ ഈ ചാറ്റ് റൂമുകളില്‍ നടക്കുന്നു. കേരളത്തിലെ മിക്ക മത-രാഷ്ട്രീയ സംഘടനകളുടെ പേരിലും റൂമുകള്‍ സജീവമാണ്.
ചാറ്റ് റൂമിൽ ഒരാൾക്ക് മാത്രമേ ഒരുസമയത്ത് സംസാരിക്കാനാവൂ. ഈ സമയത്ത് മറ്റുള്ളവർ ശ്രോതാക്കളാവും. മൈക്ക് ആവശ്യമുള്ളവർക്ക് കൈ ഉയർത്താം. ആദ്യത്തെയാളുടെ ഊഴം കഴിഞ്ഞേ അടുത്തയാൾക്ക് സംസാരിക്കാനാവൂ. അതുകൊണ്ട് തന്നെ ക്യൂ കണിശമായി പാലിക്കപ്പെടും. ആരുടെയെങ്കിലും സംസാരം തടയാൻ ചാറ്റ് റൂം ഉടമക്ക് മാത്രമേ സാധ്യമാകൂ. സംസാരത്തിനിടയില്‍ മറ്റൊരാള്‍ക്ക് കയറി ഇടപെടാനാവില്ല. ഓരോചാറ്റ് റൂമിന്റെയും നിയന്ത്രണം അത് നിര്‍മിച്ച 'അഡ്മിനിസ്ട്രേറ്റര്‍'ക്കായിരിക്കും. റൂമിൽപ്രശ്നങ്ങളുണ്ടാക്കുന്നവരെ തടയാന്‍ അഡ്മിനിസ്‌ട്രേ‌റ്റ‌ർക്ക് സാധ്യമാകും. ഈ നിയന്ത്രണത്തിലൂടെ ചാറ്റ് റൂമിന്റെ അച്ചടക്കം ഉറപ്പുവരുത്താനാകുന്നു. ഉടമക്ക് തന്റെ റൂമിലുള്ളവര്‍ക്ക് അഡ്മിനിസ്‌ട്രേ‌റ്റ‌ർ പദവി കൈമാറാനാവും. പ്രഭാഷണങ്ങള്‍, ക്വിസ് പരിപാടികള്‍, വിജ്ഞാനം പകരുന്ന ഗെയമുകൾ എന്നിങ്ങനെ വിവിധ പരിപാടികളിലൂടെ ബൈലക്സ് റൂമുകള്‍ വൈകുന്നേരങ്ങളില്‍ സജീവമാകും. ഈസമയത്ത് റൂം നിയന്ത്രിക്കാന്‍ ഒന്നിലധികം അഡ്മിനിസ്ട്രേറ്റര്‍മാരെ ഉടമകൾ നിയമിക്കാറുണ്ട്. മറ്റ് മെസഞ്ചറുകളെപ്പോലെ വെബ് ക്യാമറ ഉപയോഗിച്ചുള്ള ചാറ്റിനും ഇതിൽ സൌകര്യമുണ്ട്.

മറുനാടന്‍ മലയാളികളിൽ നല്ലൊരു വിഭാഗം ഇപ്പോൾ ബൈലക്സിന്റെ ഉപയോക്താക്കളാണ്. കളിക്കളം, പ്ലേ ആന്റ് വിൻ തുടങ്ങിയ റൂമുകളിലെ ക്വിസ് മല്‍സരങ്ങള്‍ വ്യത്യസ്തവും വിജ്ഞാനപ്രദവുമാണ്. തങ്ങളുടെ പ്രദേശത്തിന്റെ പേരിൽ റൂം തുടങ്ങി നാട്ടുവർത്തമാനം പറയുന്നവരും കുറവല്ല. ക്രിക്കറ്റ് മൽസരങ്ങള്‍ ലൈവായി നല്‍കുന്ന റൂമുകള്‍ ബൈലക്സിന്റെ മാത്രം പ്രത്യേകതയാണ്.
www.beyluxe.com എന്ന വെബ് സൈറ്റിലൂടെ മെസഞ്ചർ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാനാവും. തുടര്‍ന്ന് ഒരു യൂസർ ഐ.ഡി നിർമ്മിക്കുന്നതോടെ ചാറ്റിംഗ് തുടങ്ങാനാവും. ലോഗിൻ ചെയ്ത ശേഷം ലഭിക്കുന്ന പേജില്‍ നിന്ന് Action, JointRoom, Asia, India എന്നീ ക്രമത്തില്‍ ക്ലിക്ക് ചെയ്താല്‍ മലയാളം റൂമുകള്‍ ലഭ്യമാകും. സ്വന്തമായി റൂമുകള്‍ നിര്‍മിക്കാനും ഇവിടെ സൌകര്യമുണ്ട്.






infomadhyamamത്തിനു വേണ്ടി എഴുതിയത്...

2009, ജനുവരി 26, തിങ്കളാഴ്‌ച

ദൃഷ്ടി ദോഷം

കാലിക കേരളം ദൃശ്യമാധ്യമങ്ങളാല് സമ്പന്നമാണെല്ലൊ, പുതുലോകത്തില് അവക്കുള്ള സാധ്യതകളും വലുതാണ്. ഇവിടെ ഒരു ചർച്ചക്ക് ആമുഖം പറയുക എന്നേ പൊസ്റ്റിലൂടെ ഉദ്ദേശികുന്നുള്ളു.

1959 ലാണു ഇന്ത്യാ മഹാരാജ്യത്ത് ടെലിവിഷൻ മാധ്യമം അവതരിക്കപെടുന്നത് തന്നെ. പിന്നീട് യു.ജി.സി. യുടെ സ്കൂള് ടെലിവിഷൻ പ്രൊജക്റ്റ് ഇന്ത്യയില് അക്ഷരാഭ്യാസമില്ലതവറ്ക്ക് വഴിവിളക്കായി. കാലചക്രത്തിന്റെ വേഗത്തിനുമപ്പുറം ദൃശ്യ സംസ്കാരം പാഞ്ഞു.


സുഖകരമായകാഴ്ച്കളിലാണു നമ്മുടെ ബാല്യം വളറ്ന്നതെങ്കില് ഇന്നു ചിത്രങ്ങള്ക്കു മാറ്റം വന്നിരിക്കുന്നു. ആനക്കു തന്റെ വലിപ്പമറിയില്ല എന്നു പറഞ്ഞ സ്ഥിതിയായിരുന്നു ‘80കളുടെ മധ്യകാലം വരെ. പിന്നീട് ദൂരദർശനില് നടന്ന പല പരീക്ഷണങ്ങളും അവയുടെ സ്വാധീനവും ജനസമൂഹം തൊട്ടറിഞ്ഞു. 1992 ല് ഏഷ്യാനെറ്റിന്റെ വരവോടുകൂടി കേരളാസമൂഹം ടി.വി.ക്കു മുന്നില് സജീവമായി. ചാനല് മഴയുടെ തുടക്ക കാലമയിരുന്നു അത്. സ്പെഷലൈസ്‌ഡ് ചാനലുകള് നമ്മുടെ നാട്ടിന് പുറങ്ങളിലും സജീവമായി. യുവതക്കായി ചാനലുകള്, ന്യൂസ് കേള്ക്കാനും, പാട്ടു കാ‍ണാനും ഒക്കെ വെവ്വേറെ ചാനലുകളായി. പല പ്രായക്കറ്ക്ക് / പല അഭിരുചി ഉള്ളവറ്ക്ക് ഇവര് വിരുന്നൊരുക്കി. നാട്ടിലെ രണ്ട് പാറ്ട്ടിക്കാരും ചാനല് തുറന്നു.

മാതാ‍അമൃതാനന്ദമയി വരെ ചാനലില്ലാതെ ജീവിക്കാന് പറ്റില്ലെന്നു വിശ്വസിച്ചു.അങ്ങിനെ മതങ്ങളും ജാതികളും പാറ്ട്ടികളും ചാനല് വാണിഭക്കാരില് അണിചേറ്ന്നു. കേരളീയർ മൊത്തമായും സാക്ഷരരായതു കൊണ്ടുതന്നെ അവരെ പറഞ്ഞു പറ്റിക്കാന് നാട്ടിലെ ഉന്നത വർഗ്ഗത്തിന്റെ പുതിയ ആയുധമാണൊ ചാനലുകള്?. കഴിഞ്ഞകാലംവരേയും ഇക്കിളിപെടുത്തുന്ന സീരിയലുകളാണ് രാത്രി കാലങ്ങളില് നമ്മുടെ കണ്ണുകളില് നിറഞ്ഞിരുന്നത്. എന്നാല് ഇന്നു ദൈവീകതയുടെ ഉയർത്തെഴുന്നേല്‌പ്പിനെയാണു പലരും സീരിയലുകളക്കുന്നത്. കൂടെ നാമെല്ലാം ചർച്ച് ചെയ്ത് തുപ്പികളഞ്ഞ റിയാലിറ്റി ഷോയും. നമ്മുടെ പൊതു സമൂഹത്തില് കൂടുതലായി ദൈവിക ചിന്തകള് ഉണ്ടാകുന്നു എന്നു പല സർവ്വേകളും വ്യക്തമാക്കുന്നു. തനിക്ക് ഒരു പ്രശ്നം വരുമ്പോള് മാത്രം ദൈവങ്ങളെ ഓർക്കുന്ന സമൂഹമായി നാംവളർന്നിരിക്കുന്നു‘(?). അതു കൊണ്ട് തന്നെ മതത്തിനു നല്ല മാർക്കറ്റ് ഉള്ള സമയമാണിപ്പൊള്.


ആദ്യമായി മതങ്ങള് സീരിയലാകുന്നത് ദൂരദർശനിലാണു. ജ‌യ് ഹനുമാൻ പോലെജയ്വച്ചു തുടങ്ങുന്ന ഒട്ടനവതി സീരിയലുകള് നാം കണ്ടത് 90കളില് ആണു. കാല ഘട്ടത്തിലെ സിനിമകളിലും മതം നന്നായി കച്ചവടം ചെയ്തു. മതങ്ങള്ക്കൊ ജാതി ചിന്തകള്ക്കൊ രാഷ്‌ട്രീയ മാനങ്ങള്ക്കൊ അതീതമായി ഒരു ദൃശ്യ സംസ്കാരം നമുക്ക് എന്നെന്നേക്കുമായി നഷ്‌ട്ടപെട്ടോ എന്നു ഭയക്കേണ്ടിയിരിക്കുന്നു.


ചാനല് ചർച്ചകളുടെ കാര്യം പറയാതെ ഫുള്സ്റ്റോപ്പിടാന് പറ്റില്ലല്ലോ. രാത്രി 9 മുതല് ചാനല് ചർച്ചകളുടെ സമയമാണ്. നാട്ടില് നാലാളറിയവുന്നവരെല്ലാം ടി.വി.യില് മുഖം കാണിക്കാന് സ്റ്റുഡിയോകളിലേലേക്ക് ഓടുന്നു. ‘പാതിരാ കോഴികള്‍' എന്ന് ഇവരെ വിളിച്ചത് നാക്ക് കൊണ്ട് ഇന്ദ്രജാലം കാണികുന്ന നമ്മുടെ സുധാകരന് മന്ത്രിയാണു്. വീടുകളില് പുരുഷകേസരികളുടെ ഇഷ്ടവിനോദമാണിത്. ഇവർ പറയുന്നെതെന്തെന്നു ഇവരറിയുന്നില്ല എന്ന് പറഞ്ഞത് പോലെ വാലും തലയുമില്ലാത്ത ചർച്ചകള് മാത്രമേ നാം കണ്ടിട്ടൊള്ളൂ. പരസ്പരം കുറ്റം പറഞ് പറഞ് നേതാകളായവരാണ് പെട്ടികുള്ളില് ലൈവായി മുഖം കാണികുന്നത് എല്ലാം സഹിക്കാന് നാം തയ്യാറാവുക.


എന്തൊക്കെ പറഞ്ഞാലും നമ്മുടെ പല നേതാക്കളേയുംഎഡിറ്റ്ചെയ്യുവനും നന്നാക്കുവനും നമ്മുടെ ചാനലുകള്ക്ക് ചെറിയ തൊതിലെങികും കഴിഞു. എല്ലാം ലൈവായ കാലഘട്ടത്തില് നേതാക്കള്ക്ക് അണികളെ ഇത്തിരി പേടിക്കാന് ഇവർ ആവശ്യമെങ്കില് നമുക്ക് സഹിക്കാം ചാനല് ഒഴുക്കിനെ, നമുക്ക് നീന്താം ഒഴുക്കിലൂടെ, ഒന്നും എത്തി പിടിക്കാനായില്ലങ്കിലും നീന്തല് തുടരുക തന്നെ